| ശതകോടികളുടെ ചൂതാട്ട കേന്ദ്രമായ ഐ.പി.എല്ലില്‍ ഇളംകാറ്റിനു പോലും കോടികളുടെ ഗന്ധം. അഞ്ചും പത്തും കോടി രൂപ നല്‍കി കളിക്കാരനെ വാങ്ങുന്ന ഫ്രാഞ്ചൈസികളുടെ പണക്കൊഴുപ്പോര്‍ത്തു മൂക്കത്തു വിരല്‍ വയ്‌ക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ല, കളിക്കാര്‍ക്ക് നല്‍കുന്നത് ഫ്രാഞ്ചൈസിയുടെ മൊത്തം ചിലവിന്റെ അഞ്ചു ശതമാനം പോലും വരുന്നില്ല എന്ന്. 1500 കോടി രൂപയാണ് പുതിയതായി രൂപീകരിച്ച കൊച്ചിയുടെയും പുനെയുടെയും മൂല്യം. മൂന്നു വര്‍ഷം മുന്‍പ് 400 കോടി രൂപ വരെയായിരുന്നു ഫ്രാഞ്ചൈസിക്കായി മുതല്‍മുടക്കേണ്ടിയിരുന്നത് എന്നറിയുമ്പോഴാണ് വളര്‍ച്ചയുടെ വ്യാപ്‌തി വ്യക്‌തമാകുന്നത്. കൊച്ചി കൊച്ചുപട്ടണമാണെങ്കിലും ഐപിഎല്ലിലെ കൊച്ചി ടീം അത്ര കൊച്ചുകാര്യമല്ല. 1500 കോടി രൂപ മുതല്‍മുടക്കി പണിതുയര്‍ത്തിയിരിക്കുന്ന ഒരു വമ്പന്‍ കമ്പനിയാണിത്. എന്നാല്‍ കളി കാണുന്നതും കൈയടിക്കുന്നതും ഒഴിച്ച് നേട്ടം മുഴുവന്‍ കോടീശ്വരന്‍മാര്‍ക്ക് എന്നു കരുതുന്നതും തെറ്റ്. കൊച്ചി കേന്ദ്രീകരിച്ചു ടീം വന്നതിന്റെ ഗുണം കോടീശ്വരന്മാര്‍ മുതല്‍ കൊച്ചു മാടക്കടക്കാരനു വരെ ലഭിക്കുമെന്നത് ഇതിന്റെ മറ്റൊരു ബിസിനസ് വശം! 1533.32 കോടി രൂപ മുതല്‍മുടക്കി അണിയിച്ചൊരുക്കുന്ന ടീം ലാഭം പിടിക്കാന്‍ മൂന്നു വര്‍ഷം വേണ്ടിവരുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. എന്നാല്‍ ആദ്യ മൂന്നു വര്‍ഷത്തിനു ശേഷവും പല കമ്പനികളും ലാഭത്തിലാണോ എന്നു ചോദിച്ചാല്‍ വ്യക്‌തമായ ഉത്തരം ലഭിക്കുകയുമില്ല. അതേസമയം ഓഹരി വില്‍പനയിലൂടെ ലാഭം നേടാന്‍ അനായാസം കഴിയുകയും ചെയ്യും. വര്‍ഷം ഒന്നു കഴിയുമ്പോള്‍ ടീമിന്റെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനയാണ് ഓഹരിയുടമകള്‍ക്ക് ലാഭം നേടിക്കൊടുക്കുന്നത്. 300 കോടി രൂപയ്‌ക്ക് വാങ്ങിയ ഫ്രാഞ്ചൈസിയായ രാജസ്‌ഥാന്‍ റോയല്‍സിന്റെ 11 .7 ശതമാനം രണ്ടാം സീസണു തൊട്ടുമുന്‍പ് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ചേര്‍ന്നു വാങ്ങിയത് 70 കോടി രൂപയ്‌ക്കാണ്. |
2011 ജനുവരി 10, തിങ്കളാഴ്‌ച
ഐ.പി.എല്‍ അഥവ ഇന്ത്യന്‍ പണക്കൊഴുപ്പ് ലീഗ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
കാശെറിഞ്ഞു കാശുകൂട്ടുന്നു. കളികളിലെ കാര്യം! :(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ